Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AMMA

ആ അളിഞ്ഞ സംഘടനയിൽ നിന്ന് ഇറങ്ങിയതിൽ അഭിമാനം: 'അമ്മ'യെ വിമർശിച്ച് ഹരീഷ് പേരടി

നാല് വർഷം മുൻപ് താരസംഘടനയായ അമ്മയിൽ നിന്ന് രാജിവച്ചതിൽ തനിക്ക് അതിയായ അഭിമാനമുണ്ടെന്ന് വ്യക്തമാക്കി നടൻ ഹരീഷ് പേരടി. ജനാധിപത്യ നിലപാടുകളോ സാമൂഹിക ബോധമോ ലിംഗനീതിയോ ഇല്ലാത്ത സംഘടനയാണ് അമ്മയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

‘‘ജനാധിപത്യ നിലപാടുകളും സാമൂഹിക ബോധവും ലിംഗനീതിയും ഒന്നുമില്ലാത്ത എഎംഎംഎ എന്ന ആ അളിഞ്ഞ സംഘടനയിൽ നിന്ന് നാല് വർഷം മുൻപ് രാജിവച്ച് ഇറങ്ങി പോരാൻ തോന്നിയതിൽ ഇന്ന് എനിക്ക് എന്നെ തന്നെ ഉമ്മ വയ്ക്കാൻ തോന്നുന്നു... ഹരീഷ് പേരടി, ഐ ലവ് യു ഡാ.’’ ഹരീഷ് പേരടി കുറിച്ചു. 

ലൈംഗികാതിക്രമ കേസിൽ പ്രതിയായ ഒരു താരത്തിനെതിരെ നടപടിയെടുക്കാത്ത സംഘടനയുടെ സ്ത്രീവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചായിരുന്നു നാല് വർഷം മുൻപ് ഹരീഷ് രാജിവച്ചത്.

Movies

അമ്മയിലെ തര്‍ക്കം; എക്‌സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയില്‍

സിനിമാ താരങ്ങള്‍ക്കിടയില്‍ വിഴുപ്പലക്കലും തര്‍ക്കങ്ങളും ആളിക്കത്തുന്നതിനിടെ താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയില്‍ ചേരും. സംഘടനയ്ക്കുള്ളിലെ ഭിന്നതകള്‍ പരിഹരിക്കുന്നതിനും വരാനിരിക്കുന്ന പ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനുമായാണ് ഈ യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്.

എറണാകുളം കറുകപ്പള്ളിയിലെ അമ്മയുടെ കേന്ദ്ര ഓഫീസിലാണ് യോഗം ചേരുന്നത്. എക്‌സിക്യൂട്ടീവ് ജനറല്‍ ബോഡി സംബന്ധിച്ച കാര്യങ്ങള്‍ യോഗത്തില്‍ പ്രധാന ചര്‍ച്ചാവിഷയമായേക്കും.

നിലവിലെ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ഈ യോഗത്തെ ഏറെ ഗൗരവത്തോടെയാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്. ടിനി ടോമിനെതിരായ അന്‍സിബയുടെ പരാതിയും ലക്ഷ്മിപ്രിയയുടെ പരാതിയും ചര്‍ച്ചയാവും. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തന്നെ ചേരി തിരിവ് തുടരുന്ന സാഹചര്യത്തില്‍ കമ്മിറ്റി നിര്‍ണായകമാണ്.

അതോടൊപ്പം സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന നിര്‍ണായക തീരുമാനങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എക്‌സിക്യൂട്ടീവ് അംഗം നടന്‍ ടിനി ടോമിനെതിരെ ജോയിന്‍റ് സെക്രട്ടറി അന്‍സിബ ഹസന്‍ ഉന്നയിച്ച ആരോപണത്തില്‍ വിശദീകരണം നല്‍കാനായി സംഘടന നല്‍കിയ തിയതി ഇന്നലെ അവസാനിച്ചിരുന്നു. എന്നാല്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ച് തന്നെ കേള്‍ക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് അന്‍സിബ.

ഈ മാസം 21 നു അമ്മ ജനറല്‍ ബോഡിയും ചേരും. പ്രത്യേക കമ്മിറ്റി രൂപീകരിക്കുന്ന കാര്യം ജനറല്‍ ബോഡിയില്‍ ആകും തീരുമാനം ഉണ്ടാകുക.

അതിനിടെ ടിനി ടോമിനെതിരെ അന്‍സിബ ഇന്‍ഫോ പാര്‍ക്ക് പോലീസില്‍ പരാതി നല്‍കി. തനിക്കെതിരെ തുടര്‍ച്ചയായി ടിനി സൈബര്‍ അധിക്ഷേപം നടത്തുന്നുവെന്നും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്നുമാണ് അന്‍സിബ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.

തന്‍റെ കുടുംബത്തെയും ടിനി വേട്ടയാടുന്നു. ടിനിയുടെത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അന്‍സിബയുടെ പരാതിയിലുണ്ട്.

അതേ സമയം പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് വരുത്തി മാനസികമായി പീഡിപ്പിച്ചെന്ന അന്‍സിബയുടെ പരാതിയില്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് പോലീസ്.

സംഭവം നടന്ന ദിവസം തൃപ്പൂണിത്തുറ സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാവരുടെയും മൊഴിയെടുക്കും. നടി ലക്ഷ്മിപ്രിയയുടെ ഭര്‍ത്താവിനോടും മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സിനിമാ സംഘടനാ ഭാരവാഹികളുമായി മന്ത്രി ഇന്ന് ചര്‍ച്ച നടത്തും

തര്‍ക്കം രൂക്ഷമായ പശ്ചാത്തലത്തില്‍ വിവിധ സിനിമ സംഘടനാ ഭാരവാഹികളുമായി സിനിമാ സാംസ്‌കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് ഇന്ന് ചര്‍ച്ച നടത്തും.

വൈകുന്നേരം നാലിന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലാണ് ചര്‍ച്ച. ബജറ്റിന് മുന്നോടിയായാണ് എല്ലാ സംഘടനകളുടെയും യോഗം വിളിക്കുന്നത്.

അഭിനേതാക്കള്‍, നിര്‍മാതാക്കള്‍, വിതരണക്കാര്‍, തിയേറ്റര്‍ ഉടമകള്‍, സാങ്കേതിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അമ്മയിലെ തര്‍ക്കത്തില്‍ സര്‍ക്കാറിന്‍റെ ഇടപെടല്‍ എന്താകുമെന്നും കൂടി ഇന്നറിയാം.

Kerala

"അമ്മ'യിലെ മാറ്റം നല്ലതിന്; മാറി നിൽക്കുന്നവരെ തിരികെ കൊണ്ടുവരണം: ആസിഫ് അലി

കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ മാറ്റം നല്ലതിനെന്ന് നടൻ ആസിഫ് അലി. വനിതകൾ തലപ്പത്തേക്ക് വരണമെന്നത് തനിക്ക് നേരത്തെ തന്നെയുള്ള അഭിപ്രായമാണ്. പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കുറഞ്ഞ കാലയളവിൽ ചിലർ സംഘടനയിൽ മാറി നിന്നിരുന്നു. ‘അമ്മ’ എന്നത് ഒരു കുടുംബമാണ്. ആ കുടുംബത്തിൽ നിന്ന് ആർക്കും വിട്ടുനിൽക്കാനാവില്ല. ആ സംഘടന അതിലെ അംഗങ്ങൾക്ക് വേണ്ടി ചെയ്യുന്നത് അത്രയും നല്ല കാര്യങ്ങളാണ്. എന്തെങ്കിലും ബുദ്ധിമുട്ടുകൾ കൊണ്ടോ ഒരു സമയത്തുണ്ടായ വിഷമം കൊണ്ടോ ഒക്കെ മാറി നിന്നവർ ഉണ്ടാകാം. അപ്പോൾ എല്ലാവരെയും തിരിച്ച് കൊണ്ടുവരണമെന്നും ആസിഫ് അലി പറഞ്ഞു.

ഇത്തവണത്തെ പ്രസിഡന്‍റും കമ്മിറ്റിയും അംഗങ്ങളുമെല്ലാം എല്ലാവർക്കും വളരെ പ്രിയപ്പെട്ടവരാണ്. തീർച്ചയായും പഴയ പ്രതാപത്തിലേക്കും സ്നേഹത്തിലേക്കുമൊക്കെ ആ കുടുംബം തിരിച്ചുവരും എന്ന് പ്രതീക്ഷിക്കുന്നുവെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.

Latest News

Corehub Up